വാർത്താസമ്മേളനത്തിൽ നാ​ഗേന്ദ്ര പൊട്ടിക്കരയുന്നു  
India

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

രാജിവെച്ച കാര്യം പ്രഖ്യാപിക്കുന്നതിനിടെ നാ​ഗേന്ദ്ര വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബംഗളൂരു: കർണാടക പ്ലാനിങ് ആൻ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഡി കെ ശിവകുമാർ സർക്കാരിൽ നിന്നും രാജി പ്രഖ്യാപിച്ചത്. താൻ ദലിതനായതുകൊണ്ടാണ് ലക്ഷ്യമിടുന്നത് എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് നാഗേന്ദ്ര പറഞ്ഞു. രാജിവെച്ച കാര്യം പ്രഖ്യാപിക്കുന്നതിനിടെ നാ​ഗേന്ദ്ര വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു.

വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് നാഗേന്ദ്ര രാജി സമർപ്പിച്ചത്. നാ​ഗേന്ദ്രയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് നാ​ഗേന്ദ്ര രാജിവെക്കുന്നത്.

89 കോടി രൂപയുടെ കർണാടക മഹർഷി വാൽമീകി ഷെഡ്യൂൾഡ് ട്രൈബ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയിൽ നാഗേന്ദ്രയ്ക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോര്‍പ്പറേഷന്‍ അക്കൗണ്ട്സ് ഓഫിസര്‍ പി ചന്ദ്രശേഖരന്റെ ആത്മഹത്യയെത്തുടര്‍ന്ന് 2024 മെയ് മാസത്തിലാണ് അഴിമതി പുറത്തുവന്നത്. ഈ വിഷയത്തിൽ നേരത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ട്രൈബല്‍ വെല്‍ഫെയര്‍ മന്ത്രിയായിരുന്ന നാഗേന്ദ്ര, വിവാദത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജി വെച്ചിരുന്നു.

Karnataka minister Nagendra resigns amid Valmiki scam row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി

'ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേര്‍ഷന്‍!, പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണുമ്പോള്‍ കുഴപ്പമുള്ള പുരുഷന്മാരെയല്ലേ ചികിത്സിക്കേണ്ടത്?'