രാജു 
India

സഹോദരിക്കൊപ്പം നടന്നുപോകുമ്പോള്‍ 7 വയസുകാരനെ തട്ടിക്കൊണ്ടുപോയി, രക്ഷപ്പെടാതിരിക്കാന്‍ കെട്ടിയിട്ടു; 30 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി യുവാവ്

തട്ടിക്കൊണ്ടു പോയ സംഘം സ്ഥിരം മര്‍ദിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഒരു റൊട്ടി മാത്രമാണ് ഭക്ഷണമായി നല്‍കിയിരുന്നതെന്നും രാജു പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 7 വയസുകാരന്‍ 30 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിക്ക് സമീപത്തുള്ള സാഹിബാബാദില്‍ താമസിക്കുന്ന സമയത്ത് 1993 സെപ്തംബര്‍ 8നാണ് കാണാതാകുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല.

സഹോദരിക്കൊപ്പം നടന്ന് പോകുന്ന സമയത്താണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും പിന്നീട് അവര്‍ രാജസ്ഥാനിലേയ്ക്ക് കൊണ്ടു പോവുകയും ഇത്രയും വര്‍ഷം അവിടെയാണ് താമസിച്ചതെന്നും തിരികെ വന്ന രാജു പറയുന്നു. തട്ടിക്കൊണ്ടു പോയ സംഘം സ്ഥിരം മര്‍ദിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഒരു റൊട്ടി മാത്രമാണ് ഭക്ഷണമായി നല്‍കിയിരുന്നതെന്നും രാജു പറഞ്ഞു. മാത്രമല്ല, രക്ഷപ്പെടാതിരിക്കാന്‍ രാത്രിയില്‍ കെട്ടിയിടുകയും ചെയ്യും. ഒടുവില്‍ അവരില്‍ നിന്ന് രക്ഷപ്പെട്ടോടി ഡല്‍ഹിയിലേയ്ക്കുള്ള ഒരു ട്രക്കില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ സ്വദേശവും മാതാപിതാക്കളുടെ പേരും മറന്നു പോയ രാജു പല പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങിയെങ്കിലും സഹായം ലഭിച്ചില്ല.

ഒടുവില്‍ അഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ഗാസിയാബാദിലെ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ രാജുവിന് ഭക്ഷണവും വെള്ളവും നല്‍കി. സോഷ്യല്‍ മീഡിയയില്‍ രാജുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചു. പരസ്യം കണ്ട രാജുവിന്റെ അമ്മാവനാണ് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കുടുംബം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും രാജുവിനെ സ്വീകരിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT