ആശിഷ് മിശ്ര അറസ്റ്റിലായപ്പോൾ/ എഎൻഐ 
India

കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍  വിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍  വിട്ടു. ഒക്ടോബര്‍ 12ന് രാവിലെ പത്തുമണി മുതല്‍ 12ന് രാവിലെ പത്ത് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എസ്പി യാദവ് പറഞ്ഞു

ഉത്തര്‍പ്രദേശ് പൊലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ആശിഷിന്റെ അഭിഭാഷകന്‍ നിഷേധിച്ചു. 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതായും പൊലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയതായും ഇനി കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമായിരുന്നു ആശിഷിന്റെ അഭിഭാഷകന്റെ വാദം. 

പൊലീസ് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. പൊലീസുമായി ഒരുഘട്ടത്തിലും സഹകരിക്കാതിരുന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

ഒക്ടോബര്‍ മൂന്നിന് ബന്‍ബിര്‍പുരില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വരുന്നതറിഞ്ഞ് ലഖിംപുരില്‍ പ്രതിഷേധിക്കാനിരുന്ന കര്‍ഷകര്‍ക്കിടിയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. ആശിഷാണ് വാഹനം ഓടിച്ചതെന്നാണ് കര്‍ഷകരുടെ ആരോപണം. ഇത് അജയ് മിശ്രയും ആശിഷും നിഷേധിക്കുകയാണ് ഉണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT