ലാലു പ്രസാദ് യാദവ്/പിടിഐ 
India

ലാലുവിന് ആശ്വാസം; ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ജാമ്യം

ഡല്‍ഹി റോസ് അവന്യു കോടതിയാണ്‌ ജാമ്യം അനുവദിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ  റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കും ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ്‌ ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ പതിനാറിന് കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ ഇന്ന് ഹാജരാകാന്‍ ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, തേജസ്വി യാദവ് എന്നിവരോട് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മൂവരും കോടതിയില്‍ ഹാജരായി. 2004- 2009 കാലത്ത് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍നിന്നു ഭൂമിയും വസ്തുക്കളും തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരില്‍ എഴുതി വാങ്ങിയെന്നാണു കേസ്. 2009 മെയ് മാസത്തിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 

ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്താതെയാണു നിയമനങ്ങള്‍ നടത്തിയതെന്ന് സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു. ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, തേജസ്വി യാദവ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചതായി കഴിഞ്ഞ ദിവസം സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ജൂലൈ മൂന്നിനാണ് ഇവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

SCROLL FOR NEXT