മദ്രാസ് ഹൈക്കോടതി ഫയല്‍
India

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മറ്റുള്ളവരുടെ അവകാശങ്ങളെയോ സ്വാതന്ത്ര്യങ്ങളെയോ ബാധിക്കാത്തിടത്തോളം കാലം തനിക്കു ശരിയെന്നു തോന്നുന്ന ആചാര രീതികള്‍ പിന്തുടരാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസ രീതിയുടെ തെരഞ്ഞെടുപ്പ് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമെന്ന് ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്റെ ബെഞ്ച് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ കരൂരില്‍ സദാശിവ ബ്രഹ്മേന്ദ്രസമാധിയില്‍ എച്ചിലിലയില്‍ കിടന്ന് അംഗപ്രദക്ഷിണം നടത്താന്‍ അനുമതി തേടി പി നവീന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയുടെ സമാധി ദിനത്തില്‍ അനുയായികള്‍ അംഗപ്രദക്ഷിണം നടത്തുന്ന പതിവുണ്ട്. അതിഥികള്‍ ഭക്ഷണം കഴിച്ച ശേഷം ആ എച്ചിലിലയില്‍ കിടന്നുരുണ്ടാണ് അംഗപ്രദിക്ഷണം.

എച്ചിലിലയില്‍ പ്രദക്ഷിണം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് 2015ല്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. അതിനു ശേഷം ഈ ചടങ്ങു നടത്തിയിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT