പ്രതീകാത്മക ചിത്രം 
India

ഇതാണ് അച്ഛന് നല്‍കാനുള്ള ആദരം; 85കാരന്‍ മരിച്ചതിന് പിറ്റേന്ന് കോവിഡ് രോഗികളെ ശുശ്രൂഷിച്ച് ഡോക്ടര്‍

85കാരനായ പിതാവിനുള്ള ഏറ്റവും വലിയ അദരഞ്ജലി ആയിരിക്കും താന്‍ സേവനത്തിന് മടങ്ങിയെത്തുന്നതെന്ന് ഡോക്ടര്‍  പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


പൂനെ: കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും അധികം പ്രയാസം നേരിടുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട മുന്നണിപ്പോരാളികളുമാണ്. അച്ഛന്‍ മരിച്ച് പിറ്റേദിവസം ജോലിക്ക് വന്ന് മാതൃകയായിരിക്കുകയാണ് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെ 45കാരനായ ഡോക്ടര്‍. അമ്മയും സഹോദരനും കോവിഡ് ചികിത്സയില്‍ തുടരുകയാണ്.

85കാരനായ പിതാവിനുള്ള ഏറ്റവും വലിയ അദരഞ്ജലി ആയിരിക്കും താന്‍ സേവനത്തിന് മടങ്ങിയെത്തുന്നതെന്ന് ഡോക്ടര്‍ മുകന്ദ് പെനുര്‍ക്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനമാണ് പൂനെയില്‍ കോവിഡ് വ്യാപനം രൂക്ഷമായത്. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അച്ഛനെയും അമ്മയെയും സഹോദരനൊപ്പം നാഗ്പൂരിലേക്ക് അയക്കുകയായിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ സഹോദരനും സ്ഥിരീകരിച്ചു. തുടര്‍ന്ന് കഴിഞ്ഞമാസമാണ് അച്ഛനും അമ്മയ്ക്കും രോഗം് സ്ഥിരീകരിച്ചത്.

നാഗ്പുരിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡ് ലഭിക്കാന്‍ ബൂദ്ധിമുട്ടായ സാഹചര്യത്തില്‍ കാര്‍ഡിയാക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി മൂന്നുപേരെയും പൂനെയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിതാവിന് വാര്‍ധക്യ സഹജമായ അസുഖത്തോടൊപ്പം വുക്കസംബന്ധമായ തകരാറുകളുമുണ്ടായിരുന്നു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏപ്രില്‍ 26ന് പിതാവ് മരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ആശുപത്രികിടക്കയിയിലായിരുന്നപ്പോഴും രോഗികളെ ചികിത്സിക്കുന്നത് തുടരണമെന്നായിരുന്നു പിതാവിന്റെ അഭ്യര്‍ഥന. അതുകൊണ്ട് പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി പിറ്റേദിവസം ഡ്യൂട്ടിക്ക് എത്തുകയായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ രാജ്യം; ബിനോയ് അല്ല പിണറായി വിജയന്‍; ശബരിമലയില്‍ നടന്നത് വന്‍കൊള്ള; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!

SCROLL FOR NEXT