നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക സ്ഥാപിച്ച നിലയില്‍/ ഫയല്‍ 
India

നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക; ഒരാള്‍ അറസ്റ്റില്‍

പഞ്ചാബിലെത്തിയാണ് ഹിമാചല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഹിമാചല്‍ പ്രദേശ് നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയായ ഹര്‍വിര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെത്തിയാണ് ഹിമാചല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. 

നിരോധിത ഖലിസ്ഥാന്‍ വിഘടനവാദ സംഘടന അംഗമാണ് അറസ്റ്റിലായ ഹര്‍വീര്‍. ഞായറാഴ്ചയാണ് നിയമസഭ മന്ദിരത്തിലെ ഗേറ്റില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയത്. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. 

താനാണ് നിയമസഭ മന്ദിരത്തില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയതും മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നും സിങ് സമ്മതിച്ചതായി മുഖ്യമമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വിഷയത്തില്‍, സിഖ് ഫോര്‍ ജസ്റ്റിസ് മേധാവി ഗുരുപത്‌വന്ദ് സിങ് പന്നുമിന് എതിരെ ഹിമാചല്‍ പൊലീസ് കേസെടുത്തിരുന്നു. അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജയ് റാ താക്കൂര്‍ പറഞ്ഞിരുന്നു. ശീതകാല സമ്മേളനം നടക്കാനിരിക്കെയാണ് നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയത്. ഇതേത്തുടര്‍ന്ന് നിയമസഭ മന്ദിരത്തിന് സുരക്ഷ കര്‍ശനമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT