ക്ഷേത്ര കുളത്തിൽ കണ്ടെത്തിയ വി​ഗ്രഹത്തിന്റെ തലയുമായി പൂജാരി/ വിഡിയോ സ്ക്രീൻഷോട്ട് 
India

400 വർഷം പഴക്കമുള്ള രാമവി​ഗ്രഹത്തിന്റെ തല തകർത്ത് കുളത്തിലെറിഞ്ഞു, സംഘർഷം 

ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്രം സന്ദർശിക്കാനെത്തി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വിശാഖപട്ടണത്തെ രാമതീർത്ഥം ക്ഷേത്രത്തിലെ 400 വർഷം പഴക്കമുള്ള രാമ വിഗ്രഹം നശിപ്പിച്ചു. ചൊവ്വാഴ്ച അജ്ഞാതരായ ചില ആളുകളാണ് വി​ഗ്രഹം തകർത്തത്. ആക്രമികൾ വി​ഗ്രഹത്തിന്റെ തല തകർത്ത് ക്ഷേത്രത്തിനടുത്തുള്ള ഒരു കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് പ്രദേശത്ത് സംഘർഷത്തിനും കാരണമായി. ‍

ഹിന്ദു ക്ഷേത്രങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ലെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആണ് ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

സംഭവം നേരിട്ടു വിലയിരുത്താൻ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്ര സന്ദർശിക്കാനെത്തി. മുൻ വിജിനഗരം എം‌എൽഎ‌ പി അശോക് ഗജപതി രാജും അദ്ദേഹത്തോടൊപ്പമുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT