പ്രതീകാത്മക ചിത്രം 
India

കാമുകിയെ കാണാന്‍ ഏത് സ്റ്റിക്കര്‍ പതിക്കണം?; സഹായം തേടി യുവാവ്; പൊലീസിന്റെ മറുപടി വൈറല്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്തനിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ കാമുകിയെ കാണാന്‍ പൊലീസ് സഹായം തേടി യുവാവ്‌ 

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ കാമുകിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച യുവാവിന് പൊലീസ് നല്‍കിയ മറുപടി ഏറെ ശ്രദ്ധേയകുന്നു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അടിയന്തര ആവശ്യങ്ങളില്‍ പുറത്തിറങ്ങാന്‍ വാഹനങ്ങളില്‍ കളര്‍ കോഡ് ചെയ്ത സ്റ്റിക്കറകള്‍ വേണം. അല്ലാത്തരീതിയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയാണ് പൊലീസ് എടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അശ്വിന്‍ വിനോദ് എന്ന യുവാവ് തനിക്ക് കാമുകിയെ കാണാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് പൊലീസിന് ട്വീറ്റ് ചെയ്യുന്നത്. തന്റെ വാഹനം പുറത്തിറങ്ങാന്‍ ഏത് സ്റ്റിക്കറാണ് ഉപയോഗിക്കേണ്ടതെന്നും താന്‍ അവളെ മിസ് ചെയ്യുന്നുവെന്നുമായിരുന്നു യുവാവിന്റെ ട്വീറ്റ്. 

്അതിന് വളരെ രസകരമായാണ് പൊലീസ് മറുപടി നല്‍കിയത്. താങ്കളുടെത് അടിയന്തര ആവശ്യമല്ലെന്നും വീട്ടില്‍ തന്നെ തുടരാനുമായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അത്യാവശ്യമാണെന്നറിയാം. ദൗര്‍ഭാഗ്യവശാല്‍ ഇത് അവശ്യവസ്തുക്കളുടെയോ അടിയന്തര വിഭാഗങ്ങളുടെയോ പരിധിയില്‍പ്പെടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ ട്വീറ്റിന് മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കുകളും നൂറ് കണക്കിന് റീട്വീറ്റുകളും ലഭിച്ചു. മൂംബൈ പൊലീസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ 50 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT