നാഗാലാന്‍ഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ 
India

നാഗാലാന്‍ഡില്‍ പുതുചരിത്രം; നിയമസഭയില്‍ ആദ്യമായി രണ്ടുവനിതകള്‍

1963ല്‍ സംസ്ഥാനം രൂപീകരിച്ചതില്‍ പിന്നെ ഒരു വനിതാ എംഎല്‍എ പോലും സംസ്ഥാനത്തുണ്ടായിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കോഹിമ: ചരിത്രം രചിച്ച് നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യമായി രണ്ട് വനിതാ അംഗങ്ങളാണ് നിയമസഭയില്‍ എത്തുന്നത്. എന്‍ഡിപിപി സ്ഥാനാര്‍ഥികളായ  ഹെക്കാനി ജെക്കാലു, സര്‍ഹൗത്യൂനോ ക്രൂസെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ 184 സ്ഥാനാര്‍ഥികളില്‍ ആകെ നാല് വനിതകള്‍ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 1963ല്‍ സംസ്ഥാനം രൂപീകരിച്ചതില്‍ പിന്നെ ഒരു വനിതാ എംഎല്‍എ പോലും സംസ്ഥാനത്തുണ്ടായിട്ടില്ല.നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസ്സിവ് പാര്‍ട്ടി (എന്‍ഡിപിപി) സ്ഥാനാര്‍ഥികളായ ഹെക്കാനി ജെക്കാലു, സര്‍ഹൗത്യൂനോ ക്രൂസെ, കോണ്‍ഗ്രസിന്റെ റോസി തോംസണ്‍, ബിജെപിയുടെ കഹുലി സേമാ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികള്‍. 

2017-ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അനിയന്ത്രിതമായ പ്രതിഷേധങ്ങളായിരുന്നു ഫലം. പ്രതിഷേധത്തിനിടെ രണ്ട് പേര്‍ മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

SCROLL FOR NEXT