എന്‍ഐഎ പുറത്തുവിട്ട സിസിടിവി ദൃശ്യം  എക്‌സ്‌
India

രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി എന്‍ഐഎ

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയുടെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായ ബന്ധപ്പെട്ട പ്രതിയെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി ദേശീയ അന്വേഷണ ഏജന്‍സി. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയുടെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഫോണ്‍നമ്പറിലോ ഇമെയില്‍ വഴിയോ ബന്ധപ്പെടണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് എന്‍ഐഎ അറിയിച്ചിരിക്കുന്നത്.

തിരിച്ചറിയുന്നവര്‍ 08029510900, 8904241100 എന്ന നമ്പറിലോ info.blr.nia@gov.in ഇമെയില്‍ വിലാസത്തിലോ അറിയിക്കണം. അറിയിക്കുന്ന ആളുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖത്ത് മാസ്‌ക് വെച്ചിട്ടുണ്ട്. നല്ല ഉയരമുള്ള ആളാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. ടീ ഷര്‍ട്ട് ധരിച്ച് തോളത്ത ഒരു ബാഗുമുണ്ട്. ഇയാളെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. 10 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി