ചുവന്ന പട്ടില്‍ പൊതിഞ്ഞ ടാബുമായി ധനമന്ത്രി /എഎന്‍ഐ ചിത്രം 
India

ഇക്കുറി ഡിജിറ്റല്‍ ബജറ്റ്; ചുവന്ന പട്ടില്‍ പൊതിഞ്ഞ ടാബുമായി ധനമന്ത്രി 

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ ലോക്‌സഭയില്‍ എത്തുക പട്ടില്‍ പൊതിഞ്ഞ ടാബുമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ ലോക്‌സഭയില്‍ എത്തുക പട്ടില്‍ പൊതിഞ്ഞ ടാബുമായി.ബജറ്റ് കടലാസുരഹിതമാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മിത ടാബുമായി നിര്‍മ്മല ലോക്‌സഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണയും ബജറ്റ് രേഖകള്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞാണ് നിര്‍മ്മല സഭയില്‍ എത്തിയത്.  ഇതിന്റെ മുന്‍വശത്ത് ദേശീയ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് കടലാസുരഹിതമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണ തന്നെ പരമ്പരാഗതമായ രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്. ബ്രീഫ്‌കേസിന് പകരം പട്ടില്‍ പൊതിഞ്ഞ നിലയിലാണ് ബജറ്റ് രേഖകള്‍ സഭയില്‍ കൊണ്ടുവന്നത്. 

രാവിലെ പതിനൊന്ന് മണിക്കാണ് ബജറ്റ്.രാവിലെ തന്നെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര ധനമന്ത്രാലയത്തിലെത്തി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് പോയി. ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് ധനമന്ത്രി രാഷ്ട്രപതിയെ കാണുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 10.15 ന് കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT