ഹര്‍ഷ് വര്‍ധന്‍ / ഫയല്‍ ചിത്രം 
India

സീറ്റ് ഇല്ല; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഹര്‍ഷ് വര്‍ധന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസമാണ് ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഇതില്‍ ഡല്‍ഹിയിലെ ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഹര്‍ഷ് വര്‍ധന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് പങ്കുവെച്ചത്. മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ഹര്‍ഷ് വര്‍ധന്‍. കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ ഹര്‍ഷ് വര്‍ധനായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി. ചാന്ദ്‌നി ചൗക്ക് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്കും ഇക്കുറി സീറ്റില്ല. പകരം, സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് ഈ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മുപ്പത് വര്‍ഷത്തെ തെരഞ്ഞെടുപ്പ് ജീവിതത്തിനിടെ, അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും പാര്‍ട്ടി സംഘടനയിലും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളിലും നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. എന്റെ വേരുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. 50 വര്‍ഷം മുന്‍പ് കാന്‍പൂരിലെ ജിഎസ്‌വിഎം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നപ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളെ സേവിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്നത്തെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്.' - ഹര്‍ഷ് വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.

'ഡല്‍ഹി ആരോഗ്യമന്ത്രിയായും രണ്ടുതവണ കേന്ദ്ര ആരോഗ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോളിയോ വിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനായി ആദ്യം പ്രവര്‍ത്തിക്കാനും കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ആരോഗ്യം പരിപാലിക്കാനുമുള്ള അപൂര്‍വ അവസരം എനിക്ക് ലഭിച്ചു. മനുഷ്യരാശിയുടെ ചരിത്രത്തില്‍, അതിഭീകരമായ അപകടത്തിന്റെ മണിക്കൂറുകളില്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള പദവി വളരെ കുറച്ചുപേര്‍ക്ക് മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ! ഞാന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയില്ല. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഈ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹത്തായ ഒരു പദവിയായി ഞാന്‍ കരുതുന്നു. പുകയില, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, എന്നിവയ്‌ക്കെതിരായ എന്റെ പ്രവര്‍ത്തനം ഞാന്‍ തുടരും. കൃഷ്ണ നഗറിലെ എന്റെ ഇഎന്‍ടി ക്ലിനിക്കും എന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു'- ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

ഹ്യുണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ്, ടാറ്റ സിയറ...; നവംബറിനെ ആവേശത്തിലാക്കാന്‍ വരുന്നു മൂന്ന് പുതിയ കാറുകള്‍, വിശദാംശങ്ങള്‍

SCROLL FOR NEXT