വാക്സിൻ സ്വീകരിക്കുന്ന ആരോ​ഗ്യ പ്രവർത്തക/ ഫയല്‍ 
India

വാക്‌സിന്‍ രണ്ടാം ഡോസ് എപ്പോള്‍ കിട്ടും?, അറിയിപ്പ് വരുമോ?; വിശദീകരണം 

പ്രതിരോധ വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാകാന്‍ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. രണ്ടാമത്തെ ഡോസ് എടുക്കുന്നതിനെ സംബന്ധിച്ച അറിയിപ്പിനായി കാത്തിരിക്കാതെ സ്വയം തീയതി നിശ്ചയിക്കാന്‍ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന്റെ ഉന്നതതല സമിതി ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധ വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാകാന്‍ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിലവില്‍ രണ്ടാമത്തെ ഡോസ് എന്നാണ് എടുക്കേണ്ടത് എന്നതിനെ സംബന്ധിച്ച വിവരം അതത് ആളുകള്‍ക്ക് ലഭിക്കുന്നുണ്ട്. കോവിന്‍ പോര്‍ട്ടല്‍ വഴിയാണ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഒന്നും രണ്ടും ഡോസുകളുടെ വിവരം വാക്‌സിന്‍ സ്വീകരിക്കുന്നയാളെ അറിയിക്കുന്നതാണ് പതിവ്. 

അതിനിടെയാണ് കൂടുതല്‍ ഫലപ്രാപ്തിക്ക് ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിലവില്‍ 28 ദിവസം കഴിഞ്ഞാല്‍ രണ്ടാമത്തെ ഡോസ് എടുക്കാം. ഇതാണ് ആറു മുതല്‍ എട്ടു ആഴ്ച വരെയായി നീട്ടിയത്. കോവിഷീല്‍ഡിന്റെ കാര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ  തീരുമാനം.

ഈ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട തീയതി സംബന്ധിച്ച് പോര്‍ട്ടല്‍ വഴി വിവരം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. പകരം രണ്ടു ഡോസുകള്‍ തമ്മില്‍ പാലിക്കേണ്ട ഇടവേള മനസിലാക്കി വാക്‌സിന്‍ സ്വീകരിക്കേണ്ടയാള്‍ തന്നെ സ്വയം തീയതി നിശ്ചയിക്കാന്‍ ആര്‍ എസ് ശര്‍മ്മ നിര്‍ദേശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT