നിതിന്‍ ഗഡ്കരി /ഫയല്‍ 
India

റോഡ് അപകടങ്ങളില്‍ മരിച്ചത് 23,483 കാല്‍നടക്കാര്‍;  മുന്‍ വര്‍ഷത്തേക്കാള്‍ കുറവെന്ന് മന്ത്രി

2019ല്‍ 25,858 കാല്‍നടക്കാരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം റോഡ് അപകടങ്ങളില്‍ 23,483 കാല്‍നടക്കാര്‍ മരിച്ചതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ് ഇതെന്നു ഗഡ്കരി പറഞ്ഞു. 2019ല്‍ 25,858 കാല്‍നടക്കാരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. 

കഴിഞ്ഞ വര്‍ഷം ആകെ 1,31,714 പേരാണ് റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 2019ല്‍ ഇത് 1,51,113 ആയിരുന്നു. സംസ്ഥാന പൊലീസില്‍ നിന്നു ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി കൊണ്ടുവന്നത്. ഗതാഗതത്തെ ഇലക്ടോണിക് നിരീക്ഷണത്തിനു വിധേയമാക്കുക, ഗതാഗത ലംഘനത്തിന് പിഴ കൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഈ ലക്ഷ്യത്തോടെ ആയിരുന്നെന്ന് മന്ത്രി വിശദീകരിച്ചു. 

മോട്ടോര്‍ വാഹന അപകടങ്ങളില്‍ കാല്‍നടക്കാര്‍ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT