ഫയല്‍ ചിത്രം 
India

കോവിഡ് പ്രതിരോധത്തില്‍ ആദ്യം അണിചേരാന്‍ 30,000 മുന്‍നിര പോരാളികള്‍, ആദ്യ ഘട്ടം ഓഗസ്റ്റ് വരെ; ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പിന് നാളെ തുടക്കം

കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് നാളെ രാജ്യത്ത് തുടക്കമാകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് നാളെ രാജ്യത്ത് തുടക്കമാകും. കോവിഡിനെതിരെ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനാണ് തുടക്കത്തില്‍ നല്‍കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുത്തിവെയ്പ് യജ്ഞത്തിന് തുടക്കമിടുക. ഇതോടൊപ്പം വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

വാക്‌സിനേഷനായി ആദ്യഘട്ടത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്്പ് നടത്തുക. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കുത്തിവെയ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 

ഓഗസ്റ്റ് വരെ ആദ്യ ഘട്ടം നീളും. ഇതിനുള്ളില്‍ മൂന്ന് കോടി മുന്‍നിര പോരാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ആലോചന. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന 50 വയസില്‍ താഴെയുള്ളവര്‍ക്കുമാണ് അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. അലര്‍ജിയുടെ ചരിത്രമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT