തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നനിലയില്‍ 
India

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടല്‍, റോഡിലേക്ക് കൂറ്റന്‍ പാറക്കല്ലുകള്‍; അത്ഭുതകരമായി രക്ഷപ്പെട്ട് തീര്‍ഥാടകര്‍- വീഡിയോ

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉരുള്‍പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടനടി വാഹനം നിര്‍ത്തിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള രണ്ടാമത്തെ മലമ്പാതയിലാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി പാറക്കല്ലുകള്‍ വന്നുവീണത്. ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ വലിപ്പമുള്ള കൂറ്റന്‍ പാറക്കല്ലുകള്‍ വന്നുവീണതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

കുന്നിന്റെ മുകളില്‍ നിന്ന് റോഡിലേക്ക് പാറക്കല്ലുകള്‍ വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പാറക്കല്ലുകള്‍ വന്നുവീണത് മൂലം പാതയ്ക്ക് വലിയ തോതിലുള്ള നാശം സംഭവിച്ചിട്ടുണ്ട്.

അടുത്തിടെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തിരുമലയില്‍ അതിതീവ്രമഴയാണ് പെയ്തിറങ്ങിയത്. പല പ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായി. വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് തിരിച്ചുകയറുന്നതിനിടെയാണ്‌ വീണ്ടും തിരുമലയില്‍ മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT