തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നനിലയില്‍ 
India

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടല്‍, റോഡിലേക്ക് കൂറ്റന്‍ പാറക്കല്ലുകള്‍; അത്ഭുതകരമായി രക്ഷപ്പെട്ട് തീര്‍ഥാടകര്‍- വീഡിയോ

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉരുള്‍പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടനടി വാഹനം നിര്‍ത്തിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള രണ്ടാമത്തെ മലമ്പാതയിലാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി പാറക്കല്ലുകള്‍ വന്നുവീണത്. ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ വലിപ്പമുള്ള കൂറ്റന്‍ പാറക്കല്ലുകള്‍ വന്നുവീണതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

കുന്നിന്റെ മുകളില്‍ നിന്ന് റോഡിലേക്ക് പാറക്കല്ലുകള്‍ വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പാറക്കല്ലുകള്‍ വന്നുവീണത് മൂലം പാതയ്ക്ക് വലിയ തോതിലുള്ള നാശം സംഭവിച്ചിട്ടുണ്ട്.

അടുത്തിടെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തിരുമലയില്‍ അതിതീവ്രമഴയാണ് പെയ്തിറങ്ങിയത്. പല പ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായി. വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് തിരിച്ചുകയറുന്നതിനിടെയാണ്‌ വീണ്ടും തിരുമലയില്‍ മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം