ഫയല്‍ ചിത്രം 
India

'ക്ഷമിക്കണം, വാക്കുപാലിക്കാനായില്ല'; രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത്

പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ രജനികാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ രജനികാന്ത്. ആരോഗ്യപ്രശ്‌നങ്ങളാണ് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ല എന്ന തീരുമാനത്തിന് കാരണമെന്നാണ് രജനികാന്തിന്റെ വിശദീകരണം. വാക്ക് പാലിക്കാന്‍ സാധിക്കാത്തത്തില്‍ കടുത്ത വേദനയുണ്ട് എന്ന് ചൂണ്ടിക്കാട്ടി രജനികാന്തിന്റെ കത്ത് പുറത്തുവന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്ന് പേജുള്ള പ്രസ്താവനയിലാണ് രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് രജനികാന്ത് അറിയിച്ചത്.

ഈ മാസം 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനികാന്ത് പറഞ്ഞത്.അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സ തേടിയ രജനികാന്ത് ഇന്നലെയാണ് ആശുപത്രി വിട്ടത്. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്നാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നല്‍കിയ ഉപദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് രജനികാന്തിന്റെ തീരുമാനം വരാന്‍ വൈകിയിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനികാന്ത് വ്യക്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT