രമേശ് ജാര്‍ക്കിഹോളി 
India

ലൈംഗിക പീഡന ദൃശ്യങ്ങള്‍ പുറത്ത്: കര്‍ണാടക മന്ത്രി രാജിവെച്ചു

സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് രാജിവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലൈംഗിക പീഡന ആരോപണത്തില്‍ കര്‍ണാടക മന്ത്രി രാജിവെച്ചു. സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് രാജിവെച്ചത്. ആരോപണം വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ രമേശ് ജാര്‍ക്കിഹോളി, ധാര്‍മികതയുടെ പേരിലാണ് രാജിയെന്നും വ്യക്തമാക്കി.

സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്. വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട മന്ത്രി, കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണെന്ന് വെല്ലുവിളിച്ചു. 

'ഞാന്‍ നിരപരാധിയാണ്. എന്നാല്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെയ്ക്കുകയാണ്. ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ആരോപണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം' - മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. ജെഡിഎസ് സര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബിജെപി നേതൃത്വത്തിന് തലവേദനയാകും.

ആക്ടിവിസ്റ്റ് ദിനേഷ് കലഹള്ളിയാണ് മന്ത്രിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.തുടര്‍ന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം