സെന്തില്‍ ബാലാജി കെ പൊന്‍മുടി File
India

സെന്തില്‍ ബാലാജിയും കെ പൊന്മുടിയും രാജിവച്ചു, തമിഴ്നാട് മന്ത്രിസഭയില്‍ അഴിച്ചുപണി

മനോ തങ്കരാജും രാജാകണ്ണപ്പനും മന്ത്രിസഭയിലെത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിവാദങ്ങള്‍ സൃഷ്ടിച്ച മന്ത്രിമാരെ നീക്കി തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനഃസംഘടന. സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയ കേസില്‍ ജാമ്യം റദ്ദാക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെ സെന്തില്‍ ബാലാജി രാജിവച്ചു. പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദം ക്ഷണിച്ചുവരുത്തിയ മന്ത്രി കെ പൊന്മുടിയാണ് മന്ത്രിസഭയില്‍ പുറത്ത് പോയ രണ്ടാമന്‍. വൈദ്യുതി, എക്‌സൈസ് വകുപ്പുകളായിരുന്നു വി സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്നത്. വനം, ഖാദി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ പൊന്‍മുടി.

മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് തിങ്കളാഴ്ചയ്ക്കകം അറിയിക്കണം എന്ന് സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കുമെന്ന സുപ്രിംകോടതി വ്യക്തമായ നിലപാട് എടുത്തതോടെയാണ് സെന്തില്‍ ബാലാജി മന്ത്രി സഭയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി കെ പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു പൊന്മുടിയുടെ രാജി.

ഇരുവര്‍ക്കും പകരമായി മനോ തങ്കരാജും രാജാകണ്ണപ്പനും മന്ത്രിസഭയിലെത്തിയേക്കും.നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃ സംഘടനയാണ് തമിഴ്നാട്ടില്‍ നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

മിക്‌സിയുടെ ജാറിലെ മണമാണോ പ്രശ്‌നം ? ഇവ പരീക്ഷിക്കാം

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ബിജെപി പിന്തുണച്ചില്ല, വോട്ടു കുറഞ്ഞു; കനത്ത തോല്‍വിക്കു പിന്നാലെ എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം

SCROLL FOR NEXT