ഫയല്‍ ചിത്രം 
India

'600 രൂപ തന്നെ കുറഞ്ഞ വില'; നിരക്ക് വര്‍ധനയെ ന്യായീകരിച്ച് സെറം

കോവിഡ് വാക്‌സിന്റെ ഇരട്ടി നിരക്കിനെ ന്യായീകരിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട്

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: കോവിഡ് വാക്‌സിന്റെ ഇരട്ടി നിരക്കിനെ ന്യായീകരിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. മുന്‍കൂര്‍ ഫണ്ട് ലഭിച്ചതിനാലാണ് ആദ്യം കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും ഇനിയുള്ള തുക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായുള്ള നിക്ഷേപമാണെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

നേരത്തെ, സെറം ഇന്‍സിറ്റിറ്റിയൂട്ട്, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ  ഒരു ഡോസിന് സ്വകാര്യ ആശുപത്രികള്‍ക്ക് 600രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400രൂപയുമായി വില നിശ്ചയിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കമ്പനി രംഗത്തുവന്നിരിക്കുന്നത്. 

വാക്‌സിന്റെ ആഗോള വിലയുമായി ഇന്ത്യന്‍ വിലയെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് കമ്പനി പറയുന്നു. വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമമായ വാക്‌സിനാണ് കോവിഷീല്‍ഡ് എന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടട്ടു. 

മറ്റു രാജ്യങ്ങള്‍ മുന്‍കൂര്‍ ധനസഹായം തന്നതുകൊണ്ട് ആഗോളതലത്തില്‍ വാക്‌സിന് വില വളരെ കുറവാണ്. ഇന്ത്യയിലെ  സര്‍ക്കാര്‍ രോഗപ്രതിരോധ പദ്ധതികള്‍ക്കും കോവിഷീല്‍ഡിന്റെ പ്രാരംഭ വിതരണ വില ഏറ്റവും കുറവാണ്. വാക്‌സിന്റെ നിലവിലെ നിരക്ക് മറ്റു ചികിത്സാ രീതികളെക്കാള്‍ വളരെ കുറവാണെന്നും സെറം അവകാശപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT