സന്ദീപ് സിങ്ങ് / എഎന്‍ഐ 
India

ലൈംഗിക ആരോപണം: ഹരിയാന മന്ത്രി രാജിവെച്ചു

യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ഹരിയാന മന്ത്രി രാജിവെച്ചു. കായിക മന്ത്രി സന്ദീപ് സിങ്ങ് ആണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കൈമാറി. 


സന്ദീപ് സിങ്ങ് തന്നെ ലൈംഗികമായി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ജൂനിയര്‍ അത്‌ലറ്റിക്‌സ് പരിശീലകയാണ് രംഗത്തു വന്നത്. യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

ഈ സാഹചര്യത്തിലാണ് രാജി. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ആരോപണം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിയുമെന്നും സന്ദീപ് സിങ്ങ് പറഞ്ഞു. 

അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മന്ത്രിസ്ഥാനത്തു നിന്നും മാറിനില്‍ക്കുകയാണെന്നും സന്ദീപ് സിങ്ങ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനാണ് സന്ദീപ്. ഹരിയാന പൊലീസില്‍ ഡിഎസ്പി ആയിരിക്കെയാണ് ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

SCROLL FOR NEXT