ഫയല്‍ ചിത്രം 
India

നായയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു; വീണ്ടും ക്രൂരത

നായയെ കെട്ടിവലിച്ച് ഉപദ്രവിച്ചതിന്റെ വാര്‍ത്തകളുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് മറ്റൊരു ക്രൂര സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നായയെ കെട്ടിവലിച്ച് ഉപദ്രവിച്ചതിന്റെ വാര്‍ത്തകളുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് മറ്റൊരു ക്രൂര സംഭവം. ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് തെരുവുനായയെ കൊലപ്പെടുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലജ്പത് നഗര്‍ മേഖലയിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് നായയെ താഴേക്ക് വലിച്ചെറിഞ്ഞത്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്ന പെറ്റ് ക്ലിനിക്ക് നടത്തുന്ന യുവതിയാണ് വിവരങ്ങള്‍ കൈമാറിയതെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തിന്റെ  മൂന്നാമത്തെ നിലയില്‍ നിന്ന് തെരുവുനായയെ വലിച്ചെറിഞ്ഞതായി യുവതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി തെരുവുനായ്ക്കള്‍ക്ക് യുവതി ഭക്ഷണം നല്‍കി വരുന്നുണ്ട്. കഴിഞ്ഞദിവസം തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സംഭവം നടന്ന കെട്ടിടത്തിന്റെ അരികിലേക്ക് പോയപ്പോള്‍ ഒരു നായ ചത്തുകിടക്കുന്നതായി സെക്യൂരിറ്റി ജീവനക്കാരനാണ് അറിയിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന താഴേക്ക് വലിച്ചെറിഞ്ഞതാണെന്ന് നാട്ടുകാര്‍ പറഞ്ഞതായി യുവതി പറയുന്നു. 

ഒന്നാമത്തെ നില വരെ നടക്കുന്ന സംഭവങ്ങള്‍ പകര്‍ത്താനെ അവിടെ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ക്ക് സാധിക്കൂ. അതിനാല്‍ മുകളില്‍ നടന്നത് ക്യാമറയില്‍ പതിഞ്ഞിട്ടില്ല. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം