ഫയല്‍ ചിത്രം 
India

20% പേര്‍ താടിയില്‍, 2% കഴുത്തില്‍; രാജ്യത്ത് പകുതി പേരും മാസ്‌ക് ധരിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം

20% പേര്‍ താടിയില്‍, 2% കഴുത്തില്‍; രാജ്യത്ത് പകുതി പേരും മാസ്‌ക് ധരിക്കുന്നില്ലെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുമ്പോഴും രാജ്യത്ത് പകുതി ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ധരിക്കുന്നവരില്‍ തന്നെ അറുപത്തിനാലു ശതമാനവും ശരിയായ വിധത്തിലല്ല മാസ്‌ക് ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടരി ലവ് അഗര്‍വാള്‍ പറഞ്ഞു.

അന്‍പതു ശതമാനം പേരും ഇപ്പോഴും മാസ്‌ക് ധരിക്കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ധരിക്കുന്നവരില്‍ 64 ശതമാനവും മുഖം മറയ്ക്കുന്ന വിധത്തിലല്ല മാസ്‌ക് ഉപയോഗിക്കുന്നത്- അഗര്‍വാള്‍ പറഞ്ഞു. 

ഇരുപതു ശതമാനം പേര്‍ താടിയിലാണ് മാസ്‌ക് ധരിക്കുന്നത്. രണ്ടു ശതമാനം പേര്‍ കഴുത്തില്‍ തൂക്കിയിടുന്നു. പതിനാലു ശതമാനം പേര്‍ മാത്രമാണ് ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഒരാള്‍ ശാരീരിക അകലം പാലിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് ഒരു മാസം കൊണ്ട് 406 പേരിലേക്കു രോഗം പകര്‍ത്താനാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സാമൂഹ്യ അകലം എന്നത് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ സോഷ്യല്‍ വാക്‌സിന്‍ ആണ്. അതുപോലെ തന്നെ പ്രധാനമാണ് മാസ്‌കും. 

വൈറസ് ബാധ ഏറ്റ ആളും ഇല്ലാത്ത ആളും മാസ്‌ക് ധരിക്കാത്ത കേസുകളില്‍ രോഗപ്പകര്‍ച്ചയുണ്ടാവാനുള്ള സാധ്യത 90 ശതമാനമാണ്- അഗര്‍വാള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT