ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം 
India

ആറ് മാസം അന്വേഷിച്ചിട്ടും ഒരു തെളിവും ഇല്ല; ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം

ജാമ്യം അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിങിന് ജാമ്യം. സുപ്രീം കോടതിയാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ വിചാരണക്കോടതി തീരുമാനിക്കും. കേസില്‍ അഞ്ചുമാസത്തിന് ശേഷം സഞ്ജയിന് ജാമ്യം ലഭിക്കുന്നത്.

ജാമ്യം അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. ആറ് മാസം അന്വേഷിച്ചിട്ടും സഞ്ജയ് സിങ്ങിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഇഡിക്ക് ആയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. അഴിമതിക്കേസിലെ പണം കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജയ് സിങ്ങിനെ 2023 ഒക്ടോബര്‍ 4 ന് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ഇഡി അറസ്റ്റ് ചെയ്തത്. വ്യവസായി ദിനേശ് അറോറയുടെ കെയില്‍നിന്ന് രണ്ടുതവണയായി രണ്ടുകോടി കൈക്കൂലിവാങ്ങിയെന്ന അദ്ദേഹത്തിന്റെ ജീവനക്കാരന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സിങ്ങിനെതിരെ തങ്ങളുടെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നായിരുന്നു ഇഡിയുടെ അവകാശവാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT