പത്രസമ്മേളനം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ 
India

മൈക്ക് ഓഫാണെന്ന് കരുതി; കോണ്‍ഗ്രസ് നേതാക്കള്‍ കോടികള്‍ വാങ്ങിയ കഥ ചെവിയില്‍ പറഞ്ഞു; 'നാട്ടില്‍ പാട്ടായി'

പത്രസമ്മേളനം തുടങ്ങുന്നതിന് മുമ്പായിട്ടാണ് നേതാക്കള്‍ പരസ്പരം ചെവിയില്‍ പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങളുടെ മൈക്ക് ഓണായിരുന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും സഹായികളും കൈക്കൂലി വാങ്ങുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിന് മുന്‍പായി പരസ്പരം പറയുന്ന വീഡിയോ വൈറല്‍. ബിജെപി നേതാവ് അമിത് മാളവ്യ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ഇതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ എം.എ. സലീമിനെ പാര്‍ട്ടിയില്‍നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി. 

ഡികെ.ശിവകുമാറും അദ്ദേഹത്തിന്റെ സഹായികളും കൈക്കൂലി വാങ്ങുമെന്നും മദ്യപനാണെന്നും അടക്കംപറയുന്ന വീഡിയോ ആണ് പുറത്തായത്. പാര്‍ട്ടി മുന്‍ എംപി വിഎസ് ഉഗ്രപ്പയും സലീമും തമ്മില്‍ അടക്കം പറഞ്ഞതാണ് പുറത്തായത്. ഇരുവരും കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചിരുന്നു. പത്രസമ്മേളനം തുടങ്ങുന്നതിന് മുമ്പായിട്ടാണ് നേതാക്കള്‍ പരസ്പരം ചെവിയില്‍ പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങളുടെ മൈക്ക് ഓണായിരുന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

'ആറ് മുതല്‍ എട്ട് ശതമാനം വരെയായിരുന്നു. ഇതിപ്പോള്‍ പത്ത് മുതല്‍ 12 ശതമാനം വരെയായി. എല്ലാം ഡികെയുടെ അഡ്ജസ്റ്റ്‌മെന്റാണ്. മുള്‍ഗണ്ട് (ശിവകുമാറിന്റെ സഹായി) 50-100 കോടി രൂപ സമ്പാദിച്ചു. മുള്‍ഗണ്ടിന് ഇത്രയും സമ്പാദിക്കാനായെങ്കില്‍ ഡികെ എത്രമാത്രം ഉണ്ടാകും' വീഡിയോയില്‍ സലീം പറയുന്നത് കേള്‍ക്കാം.

ഡികെശിവകുമാര്‍ മദ്യപാനിയാണെന്നും ഇരുവരും പറയുന്നത് കേള്‍ക്കാം. സംഭവം കോണ്‍ഗ്രസ് അച്ചടക്ക സമിതിക്ക് മുന്നില്‍ എത്തിയതോടെയാണ് സലീമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഉഗ്രപ്പയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ഇന്ന് വിശദീകരണവുമായി ഉഗ്രപ്പ രംഗത്തെത്തി. 'കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനായി എത്തിയതായിരുന്നു ഞാന്‍. ഡികെ ശിവകുമാറിന്റെ ആളുകള്‍ പണം വാങ്ങുന്നുണ്ടെന്നും ചില ആളുകള്‍ പറയുന്നുണ്ടെന്നും ബിജെപിയുടെ ആരോപണമാണിതെന്ന് പറയണമെന്നും സലീം തന്നോട് പറഞ്ഞു' ഉഗ്രപ്പ് വ്യക്തമാക്കി.

പത്രസമ്മേളനത്തിന് ശേഷം താന്‍ സലീമുമായി സംസാരിച്ചു. മാധ്യമങ്ങളില്‍ നിന്ന് അത്തരത്തിലൊരു ചോദ്യം വരികയാണെങ്കില്‍ മുന്‍കൂട്ടി അറിയിച്ചത് മാത്രമാണെന്ന് സലീം പറഞ്ഞെന്നും ഉഗ്രപ്പ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT