സീറ്റില്‍നിന്ന് സഭാധ്യക്ഷനെ വലിച്ചുമാറ്റുന്നു/വിഡിയോ ദൃശ്യം 
India

അധ്യക്ഷനെ സീറ്റില്‍നിന്നു പിടിച്ചുവലിച്ചു പുറത്താക്കി, വാതില്‍ ചവിട്ടിത്തുറന്നു; കര്‍ണാടക നിയമസഭാ കൗണ്‍സിലില്‍ കൈയാങ്കളി (വിഡിയോ)

ഗോവധ നിരോധന ബില്‍ പരിഗണനയ്ക്കു വരാനിരിക്കെ കര്‍ണാടക നിയസഭാ കൗണ്‍സിലില്‍ കയ്യാങ്കളി

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഗോവധ നിരോധന ബില്‍ പരിഗണനയ്ക്കു വരാനിരിക്കെ കര്‍ണാടക നിയസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. കോണ്‍ഗ്രസ് അംഗങ്ങള്‍ ജെഡിഎസ് അംഗമായ ഡെപ്യൂട്ടി ചെയര്‍മാനെ ബലം പ്രയോഗിച്ച് സഭയ്ക്കു പുറത്താക്കി. 

75 അംഗ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ചെയര്‍മാനായ കോണ്‍ഗ്രസ് അംഗം പ്രതാപ് ചന്ദ്ര ഷെട്ടിക്കെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ബിജെപിയുടെ നീക്കത്തിനിടെയാണ് സംഘര്‍ഷം. അവിശ്വാസം പ്രമേയം പരിഗണിക്കുന്നതിനിടെ ചെയര്‍മാന്‍ സീറ്റിലിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ ജെഡിഎസ് അംഗം ഭോജെഗൗഡയെ കോണ്‍ഗ്രസ് അംഗങ്ങള്‍ സീറ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സീറ്റില്‍നിന്നു ബലം പ്രയോഗിച്ച് പിടിച്ചുവലിച്ചാണ് ഡെപ്യൂട്ടി ചെയര്‍മാനെ സഭയ്ക്കു പുറത്തെത്തിച്ചത്. 

ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നടപടിയെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയതോടെ സഭയില്‍ വലിയ സംഘര്‍ഷാന്തരീക്ഷമായി. 

പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കാനുണ്ടെന്ന യെഡിയൂരപ്പ സര്‍ക്കാരിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കൗണ്‍സില്‍ വിളിച്ച് ചേര്‍ത്തത്. നിലവില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് അംഗത്തെ നീക്കം ചെയ്യുകയായിരുന്നു ഭരണകക്ഷിയുടെ ലക്ഷ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

യൂറോപ്പില്‍ കര്‍ശന ലേബല്‍, ഇന്ത്യയില്‍ ഇളവ്; പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിങ്ങില്‍ വിട്ടുവീഴ്ച ചെയ്ത് FSSAI

ഹിജാബ് അനിവാര്യമല്ലെന്ന് കോടതി, തിരുവോണവും മഴയിൽ മുങ്ങും?, ജാതി സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്ന് കോൺ​ഗ്രസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌

അശരണര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കരുതലും കൈത്താങ്ങുമാകാം; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവം : ജില്ലാകലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി