കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടം കാണാനെത്തിയവര്‍ 
India

നിയന്ത്രണങ്ങളില്‍ ഇളവ്;  വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ആയിരങ്ങള്‍;  മാസ്‌കും സാമുഹിക അകലവും ഇല്ല; വീഡിയോ

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ ഒത്തുകൂടിയപ്പോള്‍ ഒരാള്‍ പോലും മാസ്‌കും  സാമൂഹിക അകലവും പാലിക്കാന്‍ തയ്യാറായില്ല 

Author : സമകാലിക മലയാളം ഡെസ്ക്

മുസ്സൂറി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. റോഡുകളില്‍ നിറയെ വാഹനങ്ങളാണ്.  പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ ആളുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്.

ഇതിനിടെ, മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നൂറ് കണക്കിനാളുകള്‍ കുളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ ഒത്തുകൂടിയപ്പോള്‍ ഒരാള്‍ പോലും മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലമോ പാലിച്ചില്ലെന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ നിരവധിയാളുകളാണ് ഷെയര്‍ ചെയ്തത്. 

വീഡിയോ വൈറലായതോടെ പലരും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. തലയില്‍ ഒന്നുമില്ലാത്തവര്‍ മാത്രമെ ഇത് ചെയ്യുകയുള്ളുവെന്നാണ് സമൂഹമാധ്യമത്തിലെ ഒരാളുടെ പ്രതികരണം. എന്നാല്‍ മറ്റൊരാള്‍ പറഞ്ഞത് ഇത് ശക്തമായ നീക്കമെന്നാണ്. മുസ്സൂറിയില്‍ കുല്‍ദി ബസാര്‍, മാള്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. നൈനിറ്റാളിലും സമാനമായ സാഹചര്യമാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ലക്ഷക്കണക്കിനാളുകളാണ് കോവിഡിന് ശേഷം സംസ്ഥാനം സന്ദര്‍ശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT