പ്രതീകാത്മക ചിത്രം 
India

രണ്ടു ബൈക്ക് യാത്രക്കാരെ കടിച്ചു കൊന്ന കടുവ വീണ്ടും, ഭീതിയില്‍ ഒരു ഗ്രാമം; 'ഷെര്‍നി മോഡല്‍' 

ഉത്തര്‍പ്രദേശില്‍ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഗ്രാമം ഭീതിയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഗ്രാമം ഭീതിയില്‍. രണ്ടാഴ്ച മുന്‍പ് രണ്ടു ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്തിയ പെണ്‍ കടുവ വീണ്ടും പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. ശനിയാഴ്ച രാത്രിയാണ് കടുവകളെ നിരീക്ഷിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറയില്‍ പെണ്‍ കടുവ പതിഞ്ഞത്. 

ബറേലിയില്‍ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഗ്രാമമാണ് വൈകീട്ട് വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങാതെ ഭയത്തില്‍ കഴിയുന്നത്.  കാട്ടിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ജീവിക്കുന്നവരാണ് ഗ്രാമത്തിലെ ജനങ്ങളില്‍ അധികവും. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടു ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ക്യാമറയില്‍ പെണ്‍കടുവ പതിഞ്ഞത്. വനത്തില്‍ നിന്ന് കണ്ടെത്തിയ കാല്‍പാട് പെണ്‍കടുവയുടെ തന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കുഞ്ഞിനൊപ്പം പെണ്‍കടുവ നദി മുറിച്ച് കടക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. രണ്ടാഴ്ച മുന്‍പ് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് പേരെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മൂന്നാമത്തെ ആള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ കടുവ നരഭോജിയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT