നിയന്ത്രണം വിട്ടുമറിഞ്ഞ ട്രക്ക്  എക്‌സ്‌
India

ആനകളും കടുവകളും മുതലുകളുമായി പോയ ട്രക്ക് ദേശീയപാതയില്‍ മറിഞ്ഞു; രക്ഷപ്പെട്ട് മുതലകള്‍; ഒടുവില്‍....

വാഹനത്തില്‍ എട്ട് മുതലകള്‍, രണ്ട് വെള്ള ആനകള്‍, രണ്ട് കടുവകള്‍ ഉള്‍പ്പടെ മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വന്യമൃഗങ്ങളുമായി പോയ ട്രക്കുമറിഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട മുതലകളെ സുരക്ഷിതമായി പിടികൂടി. തെലങ്കാനയില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്യമൃഗങ്ങളുമായി പോയ ട്രക്കാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. ട്രക്കിലുണ്ടായിരുന്ന വന്യമൃഗങ്ങള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. അതിനിടെ രണ്ട് മുതലകളെ കാണാതായെങ്കിലും പിന്നീട് അവയെ സുരക്ഷിതമായി പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിര്‍മല്‍ ജില്ലയിലെ മൊണ്ടിഗുട്ട ഗ്രാമത്തിന് സമീപം ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ബംഗളൂരുവിലെ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിലേക്ക് വന്യമൃഗങ്ങളുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ എട്ട് മുതലകള്‍, രണ്ട് വെള്ള ആനകള്‍, രണ്ട് കടുവകള്‍ ഉള്‍പ്പടെ മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നു.

അപകടത്തിന് ശേഷം രണ്ടുമുതലകള്‍ രക്ഷപ്പെട്ടങ്കിലും അവയെ സുരക്ഷിതമായി പിടികൂടാന്‍ കഴിഞ്ഞെന്ന് പൊലീസ് സൂപ്രണ്ട് ജാനകി ശര്‍മിള പറഞ്ഞു. മറ്റ് മൃഗങ്ങളെല്ലാം വാഹനത്തില്‍ സുരക്ഷിതമായിരുന്നെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. അപകടത്തെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് മൃഗങ്ങളെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT