ചിത്രം: പിടിഐ 
India

മുംബൈ തീരത്ത് 410പേരുമായി രണ്ട് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ടു; 38പേരെ രക്ഷിച്ചു, തെരച്ചിലിന് യുദ്ധക്കപ്പലുകള്‍

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി. രണ്ടു ബാര്‍ജുകളിലുമായി 410പേരാണ് ഉണ്ടായിരുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് കൊല്‍ക്കത്തയുടെയും ഐന്‍എസ് കൊച്ചിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 38പേരെ രക്ഷപ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. 

ഓഫ്‌ഷോര്‍ ഡ്രില്ലിങ്ങിനായി നങ്കൂരമിട്ടിരുന്ന ബാര്‍ജുകളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവയില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് യുദ്ധക്കപ്പലുകളെ തെരച്ചിലിനയച്ചതെന്ന് നേവി വ്യക്തമാക്കി. 

രണ്ടു കപ്പലുകളും ബാര്‍ജുകള്‍ക്ക് സമീപം തന്നെയുണ്ടെന്നും നാവിക സേന അറിയിച്ചു. പി305 ബാര്‍ജിലുള്ള 261പേരും സുരക്ഷിതരാണ്. മുംബൈ തീരത്ത് നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് രണ്ടാമത്തെ ബാര്‍ജുള്ളത്. 

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. അതിശക്ത ചുഴലിക്കാറ്റായി മാറിയ ടൗട്ടെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കും. ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് അതിശക്തായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പോര്‍ബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT