പ്രതീകാത്മക ചിത്രം 
India

അച്ഛനും സഹോദരനും നോക്കിനില്‍ക്കേ 18കാരിയെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി; കൃഷിയിടത്തില്‍ വച്ച് ബലാത്സംഗം, കനാലിന് സമീപം അബോധാവസ്ഥയില്‍ 

ഉത്തര്‍പ്രദേശില്‍ അച്ഛനും സഹോദരനും നോക്കിനില്‍ക്കേ, 18കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അച്ഛനും സഹോദരനും നോക്കിനില്‍ക്കേ, 18കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കനാലിന് സമീപത്ത് അബോധാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18കാരിയെ തട്ടിക്കൊണ്ടുപോയി കൃഷിയിടത്തില്‍ വച്ച് പീഡിപ്പിച്ച രണ്ടു പ്രതികളെ പൊലീസ് പിടികൂടി.

ബരാബങ്കിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. വീട്ടില്‍ അച്ഛനും സഹോദരനും ഉള്ളപ്പോഴാണ് 18കാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് അച്ഛനും സഹോദരനും അറിഞ്ഞിരുന്നില്ല. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന മുതിര്‍ന്ന സഹോദരന്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ഫോണില്‍ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ബന്ധുവിന്റെ ഫോണിലേക്കാണ് സഹോദരന്‍ വിളിച്ചത്. തുടര്‍ന്ന് 18കാരിക്ക് വിവരം കൈമാറാനായി ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ അറിയുന്നത്. 

അതിനിടെ രണ്ടു ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. കനാലിന് സമീപം അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT