കേദാര്‍നാഥ് ക്ഷേത്രം 
India

ഒരു മണിക്കൂര്‍ കൊണ്ട് കേദാര്‍നാഥ് ക്ഷേത്രത്തിലെത്താം; ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോപ്പ് വേ വരുന്നു

സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പതിനൊന്നര കിലോമീറ്റര്‍ നീളത്തിലാണ് റോപ്പ് വേ നിര്‍മ്മിക്കുന്നത്. ഇതോടെ തീര്‍ഥാടകര്‍ക്ക്‌ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്താന്‍ എടുക്കുന്ന സമയം ഗണ്യമായി കുറയും. 

ഗൗരികുണ്ടില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ ദൂരമാണ് കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ളത്. ഇതിനായി ഒരുദിവസം മുഴുവന്‍ എടുക്കും. റോപ്പ് വേ വരുന്നതോടെ ഒരുമണിക്കൂര്‍ കൊണ്ട് സോനപ്രയാഗില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെത്താന്‍ കഴിയും.

നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ റോപ്പ് വേകളുടെ പണി ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. കേദാര്‍നാഥ് റോപ്പ്‌വേയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ ഉടന്‍ നല്‍കുമെന്നും ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ദിലീപ് ജവാല്‍ക്കര്‍ പറഞ്ഞു. ഗൗരികുണ്ഡില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ഒരു റോപ്പ് വേ നിര്‍മ്മിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ പിന്നീട് സോന്‍പ്രയാഗിലേക്ക് മാറ്റുകയായിരുന്നുവെന്നും കേദാര്‍നാഥ് റോപ്പ് വേ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് എസ് കെ ജെയിന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT