വീഡീയോ ദൃശ്യം 
India

ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി സ്ഥാനാര്‍ഥിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ച് എംഎല്‍എ; വീഡിയോ വൈറല്‍

എംഎല്‍എയുടെ പിതാവിനെതിരെ ബിജെപി സ്ഥാനാര്‍ഥി നടത്തിയ മോശം പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബിആര്‍എസ് നേതാക്കള്‍ പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്:  നവംബര്‍ മുപ്പതിന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച തുറന്ന സംവാദത്തിനിടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി സ്ഥാനാര്‍ഥിയായ കുന ശ്രീശൈലം ഗൗഡിനെയാണ് സിറ്റിങ് എംഎല്‍എയും ബിആര്‍എസ് സ്ഥാനാര്‍ഥിയുമായ കെപി വിവേകാനന്ദന്‍ ആക്രമിച്ചത്. ബിജെപി സ്ഥാനാര്‍ഥിയെ കഴുത്തില്‍പിടിച്ച് മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

അവതാരകനും പൊലീസും ചേര്‍ന്ന് സമയോചിതമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോഴാണ് ബിആര്‍എസ് എംഎല്‍എ അക്രമം അഴിച്ചുവിട്ടതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി ആരോപിച്ചു. സ്ഥാനാര്‍ഥി ഗൗഡിന്റെ കഴുത്തില്‍കുത്തിപ്പിടിച്ച് ആക്രമണം നടത്തുന്നത് അവരുടെ ഭീരുത്വമാണ് കാണിക്കുന്നതെന്നും കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേസ് എടുത്തില്ലെങ്കില്‍ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെപി വിവേകാനന്ദന്റെ പിതാവിനെതിരെ ബിജെപി സ്ഥാനാര്‍ഥി നടത്തിയ മോശം പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബിആര്‍എസ് നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT