എക്‌സ്  
India

പൂച്ചയെ രക്ഷിക്കാന്‍ 120 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി യുവാവിന്റെ രക്ഷാപ്രവര്‍ത്തനം, വിഡിയോ

സോതിയിലെ ശ്രീ ബാലാജി ക്ഷേത്രത്തിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് പൂച്ച വീണത്.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ: പൂച്ചയെ രക്ഷിക്കാന്‍ 120 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ യുവാവിന്റെ വിഡിയോ വൈറല്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ സോതി ഗ്രാമത്തിലാണ് സംഭവം. സഹായത്തിനായി നിലവിളിച്ച് അഞ്ച് ദിവസമായി പൂച്ച കുടുങ്ങിക്കിടക്കുകയായിരുന്നു. ജീവന്‍ പണയപ്പെടുത്തി ആഴമേറിയ കിണറ്റില്‍ ഇറങ്ങിയ യുവാവിന്റെ ധൈര്യത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.

സോതിയിലെ ശ്രീ ബാലാജി ക്ഷേത്രത്തിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് പൂച്ച വീണത്. ഒരു കൂട്ടം കര്‍ഷകരാണ് പൂച്ചയെ ആദ്യം കണ്ടത്. പൂച്ചയ്ക്ക് ഭക്ഷണം നല്‍കിയെങ്കിലും അതിനെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

എന്നാല്‍ പൂച്ചയെ രക്ഷിക്കാന്‍ ജുന്‍ജുനുവിലെ പ്രാണി മിത്ര സേവാ സമിതിയിലെ ഡോ. അങ്കിത് ഖീച്ചാദും സംഘവും മുന്നിട്ടിറങ്ങുകയായിരുന്നു. അങ്ങനെയാണ് അങ്കിത് കുമാര്‍ എന്ന യൂവാവ് പൂച്ചയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയത്.

ഒരു കയറില്‍ പിടിച്ച് യൂവാവ് കിണറ്റിലേക്ക് ഇറങ്ങി. മണിക്കൂറുകള്‍ കണറ്റില്‍ കുടുങ്ങിയ പൂച്ച ഭയത്താല്‍ പിടിക്കാനുള്ള ആദ്യ ശ്രമങ്ങളോട് സഹകരിച്ചില്ല. ഒന്നര മണിക്കൂറോളം, അങ്കിത് കിണറിനുള്ളില്‍ അക്ഷീണം പ്രവര്‍ത്തിച്ചു, പേടിച്ചരണ്ട പൂച്ചയെ വലയിലേക്ക് വലിച്ചിടാന്‍ വിദ്യകള്‍ പരീക്ഷിച്ചു. ഒടുവില്‍ പൂച്ചയെ പിടികൂടി പുറത്തെത്തിച്ചു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT