അരിന്ദം ബാ​ഗ്ചി/ എഎൻഐ 
India

'ഭീകരതയില്ലാത്ത അന്തരീക്ഷം ഉണ്ടെങ്കിൽ മാത്രം ചർച്ച'- പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യയുമായുണ്ടായ മൂന്ന് യുദ്ധങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് ഷഹബാസ് ഷരീഫ് തുറന്നു പറഞ്ഞിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ‌സമാധാനം സ്ഥാപിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ഇപ്പോഴും ആ​ഗ്രഹിക്കുന്നത്. ഇന്ത്യയുടെ ഇക്കാര്യത്തിലെ നിലപാട് സമാധാനത്തിലൂന്നിയുള്ള സഹവർത്തിത്വമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാ​ഗ്ചി വ്യക്തമാക്കി. 

ഈ സഹവർത്തിത്വം സംഭവിക്കണമെങ്കിൽ ഭീകരവാദ മുക്തവും അക്രമരഹിതവുമായ അന്തരീക്ഷം ആവശ്യമാണ്. വിഷയത്തിൽ മറ്റ് വിശദീകരണങ്ങളില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അരിന്ദം ബാഗ്ചി പറഞ്ഞു. 

ഇന്ത്യയുമായുണ്ടായ മൂന്ന് യുദ്ധങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് ഷഹബാസ് ഷരീഫ് തുറന്നു പറഞ്ഞിരുന്നു. സമാധാനപരമായ മുന്നോട്ടുപോക്കാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ സമാധാനപരമായി പുരോഗതിയിലേക്ക് മുന്നേറണോ അതോ തര്‍ക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പെടുത്തണമോ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാൽ ഇതിനെതിരെ സൈന്യവും പ്രതിപക്ഷവും രം​ഗത്തെത്തിയതോടെ അദ്ദേഹം പ്രസ്താവനയിൽ നിന്ന് മലക്കം മറിയുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

SCROLL FOR NEXT