നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മോദി പറയുന്നു പിടിഐ
India

'ചിലരുടെ വേദന മനസ്സിലാകും; നുണ പ്രചരിപ്പിച്ചിട്ടും അവര്‍ പരാജയപ്പെട്ടു; ജനം വിവേകത്തോടെ എടുത്ത തീരുമാനം'

അഴിമതിക്കെതിരായ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. രാജ്യം ആദ്യം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നാം തവണയും തോറ്റ ചിലരുടെ വേദന മനസിലാകുമെന്നും നുണ പ്രചരിപ്പിച്ചിട്ടും അവര്‍ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളെ താക്കീത് ചെയ്തു.

അംഗങ്ങളോട് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചതോടെ സ്പീക്കര്‍ രാഹുലിനെതിരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

25 കോടിയലധികം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതിന്റെ അനുഗ്രഹം തെരഞ്ഞെടുപ്പിലുണ്ടായെന്ന് മോദി പറഞ്ഞു. അഴിമതിക്കെതിരായ തങ്ങളുടെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. രാജ്യം ആദ്യം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മോദി പറഞ്ഞു. പ്രീണനരാഷ്ട്രീയം ജനം തള്ളിക്കളഞ്ഞു. മതസൗഹാര്‍ദത്തിനായാണ് ജനം വോട്ടുചെയ്തത്. എല്ലാവര്‍ക്കും നീതി എന്നതായിരുന്നു സര്‍ക്കാര്‍ പിന്തുടര്‍ന്നത്. ജനങ്ങള്‍ വിവേകത്തോടെ എടുത്ത തീരുമാനമാണിതെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT