സുപ്രീം കോടതി ഫയല്‍
India

സിബിഐ അന്വേഷണം: ബംഗാളിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന്റെ തടസ്സവാദം തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കേസുകളില്‍ അന്വേഷണം നടത്തുന്നതിനുള്ള പൊതു അനുമതി പിന്‍വലിച്ചിട്ടും സിബിഐ നടപടികള്‍ തുടരുകയാണെന്ന, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും സന്ദീപ് മേത്തയും തള്ളി.

2018 നവംബര്‍ 16ന് പൊതു അനുമതി പിന്‍വലിച്ചെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാനത്തെ കേസുകളില്‍ ഇപ്പോഴും സിബിഐ അന്വേഷണം തുടരുകയാണെന്ന് ബംഗാള്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹര്‍ജി നിലനില്‍ക്കുമെന്ന ഉത്തരവ് മെറിറ്റിനെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ ആക്ഷേപം വാദം കേട്ടു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി.

സിബിഐയ്ക്കു സ്വന്തം നിലയ്ക്ക് ഒരു സംസ്ഥാനത്ത് കയറി അന്വേഷണം നടത്താനാവില്ലെന്ന് ബംഗാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഏതു സംസ്ഥാനത്താണോ അന്വേഷണം നടത്തുന്നത് അവരുടെ അനുമതി വേണമെന്ന് സിബല്‍ പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചോ അന്വേഷണവുമായി ബന്ധപ്പെട്ടോ പഴ്‌സനല്‍ മന്ത്രാലയമോ സര്‍ക്കാരോ സിബിഐയ്ക്കു നിര്‍ദേശമൊന്നും നല്‍കുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്