പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് അശ്ലീല വീഡിയോ കാണുന്നു, രാത്രിയില്‍ സ്ത്രീകളുമായി 'സല്ലാപം'; യുവതി കോടതിയില്‍

അശ്ലീല വീഡിയോകള്‍ പതിവായി കാണുന്ന ഭര്‍ത്താവിന്റെ ശീലത്തിനെതിരെ യുവതി കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അശ്ലീല വീഡിയോകള്‍ പതിവായി കാണുന്ന ഭര്‍ത്താവിന്റെ സ്വഭാവത്തിനെതിരെ യുവതി കോടതിയില്‍. രാത്രി സമയങ്ങളില്‍ സ്ത്രീകളുമായി ഓണ്‍ലൈന്‍ ചാറ്റ് നടത്തി സല്ലപിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിനോട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ബംഗളൂരുവിലാണ് സംഭവം. 36കാരി രണ്ടുവര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. യുവാവ് ലക്ഷങ്ങള്‍ സ്ത്രീധനം വാങ്ങിയാണ് തന്നെ വിവാഹം ചെയ്തത്. കല്യാണത്തിന് ശേഷമാണ് യുവാവിന് പതിവായി അശ്ലീല വീഡിയോ കാണുന്ന സ്വഭാവമുണ്ടെന്ന് അറിയുന്നത്. രാത്രി സമയങ്ങളില്‍ പണം ചെലവഴിച്ച്
ഓണ്‍ലൈന്‍ ചാറ്റിലൂടെ സ്ത്രീകളുമായി സല്ലപിക്കുന്നതും കണ്ടെത്തി. ഇതിനെ എതിര്‍ത്തപ്പോള്‍ തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടക്കത്തില്‍ യുവാവിന്റെ വീട്ടുകാരോട് പരാതിപ്പെട്ടു. സ്വഭാവം മാറ്റാന്‍ യുവാവിന് ഒരു അവസരം കൂടി നല്‍കണമെന്നതായിരുന്നു മാതാപിതാക്കളുടെ അഭ്യര്‍ഥന. എന്നാല്‍ തുടര്‍ന്നും ഒരു മാറ്റം ഉണ്ടായില്ല. മോശം സ്വഭാവത്തെ എതിര്‍ത്തപ്പോള്‍ തന്നെ ഉപദ്രവിക്കുകയും അസഭ്യം പറയാന്‍ തുടങ്ങുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഓണ്‍ലൈന്‍ ചാറ്റിനിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ മോചനം നേടിയ ആള്‍ എന്ന പേരില്‍ യുവാവ് അക്കൗണ്ട് തുറന്നതായും യുവതി ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT