പ്രതീകാത്മക ചിത്രം 
India

മകന്‍ കാമുകിയുമായി നാടുവിട്ടു; അമ്മയുടെ സാരി അഴിച്ചുമാറ്റി, കുറ്റിയില്‍ കെട്ടിയിട്ടു; മര്‍ദനം, ആള്‍ക്കൂട്ട ക്രൂരത

മകന്‍ അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് അമ്മയെ അപമാനിച്ച് ആള്‍ക്കൂട്ടം

Author : സമകാലിക മലയാളം ഡെസ്ക്

വിരുദുനഗര്‍: മകന്‍ അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് അമ്മയെ അപമാനിച്ച് ആള്‍ക്കൂട്ടം. നാല്‍പ്പത്തിയഞ്ചുകാരിയായ സ്ത്രീയെ സാരി അഴിച്ചുമാറ്റി, വഴിയരികിലെ മരക്കുറ്റിയില്‍ കെട്ടിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പതിനാലു പേര്‍ക്കെതിരെ കേസ് എടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ അറുപ്പുകോട്ടൈയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മീനാക്ഷി എന്ന നാല്‍പ്പത്തിയഞ്ചുകാരിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മീനാക്ഷിയുടെയും രാമചന്ദ്രന്റെയു മകനായ ശക്തിശിവ (24) സമീപത്തെ പത്തൊന്‍പതുകാരിയുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിച്ചോടുകയും ചെയ്തു. ജനുവരി 22നാണ് ഇവര്‍ നാടുവിട്ടത്. ചെന്നൈയിലെ അരി മില്ലിലാണ് ശക്തിശിവ ജോലി ചെയ്യുന്നത്.

ഇരു വീട്ടുകാരും നാട്ടുകാരും യുവാവിനെയും പെണ്‍കുട്ടിയെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ അമ്മ ആര്‍ സുധയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ യുവാവിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. മീനാക്ഷിയെ വീട്ടില്‍നിന്നു വലിച്ചിഴച്ച്, സാരി വലിച്ചുകീറിയ അവര്‍ ഒരു കുറ്റിയില്‍ കെട്ടിയിട്ടു. വടി കൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT