സോണാലി ​ഗുഹ/ ‌ട‌്വിറ്റർ 
India

'ദീദി എന്നെ തിരിച്ചെടുക്കു, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല'- മമതയ്ക്ക് കത്തയച്ച് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സോണാലി ​ഗുഹ​

'ദീദി എന്നെ തിരിച്ചെടുക്കു, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല'- മമതയ്ക്ക് കത്തയച്ച് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സോണാലി ​ഗുഹ​

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തൃണമൂൽ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ സോണാലി ​ഗുഹ തന്നെ പാർട്ടിയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജിക്ക് കത്തെഴുതി. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് സോണാൽ ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നത്. പാര്‍ട്ടി വിട്ടതിൽ ക്ഷമ ചോദിക്കുന്നാതായും അവർ ശനിയാഴ്ച അയച്ച കത്തിൽ വ്യക്തമാക്കി. ട‌്വിറ്ററിലൂടെ അവർ തന്നെയാണ് കത്ത് പുറത്തുവിട്ടത്. 

'മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം തെറ്റായിരുന്നു. അവിടെ എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. ഒരു മത്സ്യത്തിന് വെള്ളത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത പോലെ എനിക്ക് ദീദിയില്ലാതെ ജീവിക്കാന്‍ കഴിയില്ല. ദീദിയെന്നോട് ക്ഷമിക്കണം. താങ്കളെന്നോട് ക്ഷമിച്ചില്ലെങ്കില്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല. എന്നെ തിരിച്ചു വരാനനുവദിക്കുക. ശിഷ്ടകാലം നിങ്ങളുടെ വാത്സല്യമെനിക്കനുഭവിക്കണം'- അവർ കത്തിൽ ആവശ്യപ്പെട്ടു. 

നാല് തവണ എംഎല്‍എയായിരുന്ന ഗുഹ മുഖ്യമന്ത്രിയുടെ നിഴലായി കണക്കാക്കപ്പെട്ടിരുന്ന നേതാവാണ്. തെരഞ്ഞെടുപ്പിൽ ടിഎംസിയുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ടിവി ചാനലുകളില്‍ വൈകാരികമായി പ്രതികരിക്കുകയും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയുമായിരുന്നു സോണാലി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

SCROLL FOR NEXT