പൊലീസ്/ ഫയല്‍ ചിത്രം 
India

കഴിച്ച സമൂസയുടെയും പൂരിയുടെയും പണം ചോദിച്ചു;  തട്ടുകട  ഉടമയെയും മകനെയും തിളയ്ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ട് യുവാക്കള്‍

ഗുരുതരമായി പൊള്ളലേറ്റ അച്ഛനെയും മകനെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചതിനെ തുടര്‍ന്ന് തട്ടുകട ഉടമയെയും മകനെയും ഒരു സംഘം യുവാക്കള്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ടു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പൊള്ളലേറ്റ അച്ഛനെയും മകനെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു. 

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കേസിലെ പ്രതി മുകളും സംഘവും കടയിലെത്തിയതിന് പിന്നാലെ പൂരിയും സമൂസയും ഓര്‍ഡര്‍ ചെയ്തു.  ഭക്ഷണം കഴിച്ചതിന് പിന്നാലെ കടയുടമ രാം നാഥ് ഇവരോട് കഴിച്ച ഭക്ഷണത്തിന്റെ തുക ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കടയുടമയെയും മകനെയും ഇവര്‍ മര്‍ദ്ദിച്ചു. അതിനിടെ തിളയ്ക്കുന്ന എണ്ണയിലേക്ക് യുവാക്കള്‍ ഇവരെ തള്ളുകയും ചെയ്തു.

ഇത് കണ്ട് നാട്ടുകാര്‍ എത്തുന്നതിനിടെ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ ഐപിസി 334, 503 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസവും സമാനമായ ഒരു സംഭവം യുപിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തണുത്ത ചപ്പാത്തി നല്‍കിയതിനെ തുടര്‍ന്ന് വെടിവച്ച് കൊന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT