നിതിന്‍ ഗഡ്കരി /ഫയല്‍ 
India

'ഇപ്പോള്‍ യൂട്യൂബില്‍നിന്ന് മാസം നാലു ലക്ഷം കിട്ടുന്നുണ്ട്'; കോവിഡ് കാല അനുഭവം പറഞ്ഞ് ഗഡ്കരി

'ഇപ്പോള്‍ യൂട്യൂബില്‍നിന്ന് മാസം നാലു ലക്ഷം കിട്ടുന്നുണ്ട്'; കോവിഡ് കാല അനുഭവം പറഞ്ഞ് ഗഡ്കരി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ''രണ്ടു കാര്യങ്ങള്‍ക്കാണ് കോവിഡ് കാലത്ത് ഞാന്‍ തുടക്കമിട്ടത്. ഒന്ന് പാചകം. രണ്ടാമത്തേത് ഓണ്‍ലൈന്‍ ലക്ചറുകള്‍. അതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരുപാട് കാഴ്ചക്കാരുണ്ട്, അവയ്ക്ക്. അതുകൊണ്ടുതന്നെ യൂട്യൂബ് പ്രതിമാസം നാലു ലക്ഷം രൂപവച്ചു തരുന്നുമുണ്ട്'' - കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹരിയാനയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ്, ഗഡ്കരി മനസ്സു തുറന്നത്.

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ഗഡ്ഗരി ഹരിയാനയില്‍ എത്തിയത്. ഇവിടെ വച്ച് മഹാമാരിക്കാലത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു, കേന്ദ്രമന്ത്രി.

റോഡ് നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവവും ഗഡ്ഗരി വിവരിച്ചു. വിവാഹം കഴിഞ്ഞ് അധികം ആവുന്നതിനു മുമ്പു തന്നെ ഭാര്യാപിതാവിന്റെ വീട് റോഡിനായി വിട്ടുകൊടുക്കാന്‍ താന്‍ തീരുമാനമെടുത്തെന്ന് ഗഡ്കരി പറഞ്ഞു. ഭാര്യയോടു പോലും ആലോചിക്കാതെയായിരുന്നു ഇതെന്നും മന്ത്രി വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ