India

അംബാനിയുടെ തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിന് കേന്ദ്രത്തിന്റെ ശ്രേഷ്ഠ പദവി ;  ജെഎന്‍യു ഇല്ലാത്ത ലിസ്റ്റില്‍ ജിയോ ഐഐടികള്‍ക്കൊപ്പം

നിതാ അംബാനിയുടെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത  ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദസര്‍ക്കാരിന്റെ വക ശ്രേഷ്ഠ പദവി. ചട്ടവിരുദ്ധമായാണ് സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിതാ അംബാനിയുടെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത  ജിയോ  ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദസര്‍ക്കാരിന്റെ വക ശ്രേഷ്ഠ പദവി. ചട്ടവിരുദ്ധമായാണ് സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ പദവി ലഭിച്ചതോടെ ഡല്‍ഹി, മുംബൈ ഐഐടികള്‍,ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബംഗലുരു,ബിര്‍ലാ ഇന്‍സ്റ്റിറ്റിയൂട്ട്, മണിപ്പാല്‍ അക്കാദമി എന്നീ വിഖ്യാതമായ  സ്ഥാപനങ്ങള്‍ക്ക് തുല്യമായാണ്  ജിയോയെ ഇതുവരേക്കും ഉയര്‍ത്തിയത്.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ്  ഇക്കാര്യം അറിയിച്ചത്.വിദേശ സര്‍വ്വകലാശാകള്‍ 100 വര്‍ഷത്തിലേറെ എടുത്ത് നേട്ടം കൈവരിക്കുമ്പോള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ബഹുദൂരം മുന്നിലാണെന്നും അംബാനിയുടെ തുടങ്ങാത്ത സ്ഥാപനത്തെ സൂചിപ്പിച്ച് മന്ത്രി വ്യക്തമാക്കി. കമ്മിറ്റി മുന്നോട്ട് വച്ച 11 നിബന്ധനകളില്‍ നാലില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത ഏകസ്ഥാപനം ജിയോ ആണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ജെഎന്‍യുവിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും പത്ത് വീതം സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി അനുവദിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എന്‍ ഗോപാലസ്വാമിയടങ്ങുന്ന ബഞ്ച് ഇതിനെ എതിര്‍ത്തു. നിലവാരമുള്ളതായി രാജ്യത്ത് ആറ് സ്ഥാപനങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്ന വിലയിരുത്തലില്‍ കമ്മിറ്റി ഉറച്ചു നിന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT