India

അഭിനന്ദന്റെ മീശയെ ദേശീയ മീശയായി പ്രഖ്യാപിക്കണം: കോണ്‍ഗ്രസ് നേതാവ് ലോക്‌സഭയില്‍ 

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് ധീരതയ്ക്കുളള അവാര്‍ഡ് നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് ധീരതയ്ക്കുളള അവാര്‍ഡ് നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. അഭിനന്ദന്‍ വര്‍ത്തമാനുളള അംഗീകാരം ഇതില്‍ മാത്രം പോരാ. അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നും അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ജനോപകാരപ്രദമായ പദ്ധതികളുടെ പേരുമാറ്റുന്നത് മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. പഴയ പദ്ധതികളും അവയുടെ പുതിയ പേരും അധിര്‍ രഞ്ജന്‍ ചൗധരി വിശദീകരിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ടുജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപിയെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.

ടുജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം എന്നിവയില്‍ ആരെയെങ്കിലും പിടികൂടാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചോ എന്ന് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തുറുങ്കില്‍ അടയ്ക്കാന്‍ സാധിച്ചോ?. ഇവരെ കളളന്മാര്‍ എന്ന് വിളിച്ചാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് പാര്‍ലമെന്റില്‍ ഇരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT