India

അമിത് ഷായുടെ 'ഓപ്പറേഷന്‍ കമല'; യെദ്യൂരപ്പയുടെ പ്രസംഗം പുറത്തുവിട്ടതാര്?, അന്വേഷിക്കാന്‍ ബിജെപി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ  താഴെയിറക്കാന്‍ കരുക്കള്‍ നീക്കിയത് അമിത് ഷായാണെന്ന മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വീഡിയോ പുറത്തുവന്നത് അന്വേഷിക്കാന്‍ ബിജെപി.

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ  താഴെയിറക്കാന്‍ കരുക്കള്‍ നീക്കിയത് അമിത് ഷായാണെന്ന മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വീഡിയോ പുറത്തുവന്നത് അന്വേഷിക്കാന്‍ ബിജെപി. വീഡിയോ ക്ലിപ് വിവാദമാകുകയും പ്രതിപക്ഷം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപി പാര്‍ട്ടിതല അന്വേഷണം നടത്തുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് നടത്തുന്നതെന്നും സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേണം നടത്തുമെന്നും ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

സിദ്ധരമായ്യക്കും മറ്റു ബിജെപി നേതാക്കള്‍ക്കും അധികാരമില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതും, എല്ലാം തയാറാക്കിയതും അമിത് ഷായാണെന്നാണു യെദ്യൂരപ്പയുടേതായി പുറത്തുവന്ന വീഡിയോ ക്ലിപ്പില്‍ പറയുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പൂര്‍ത്തിയാക്കുമ്പോഴാണു ഇത് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു എന്നാണ് യെദ്യൂരപ്പ ഇതേക്കുറിച്ചു പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT