India

അമ്രപാലി തട്ടിപ്പ്; ധോനിക്കും, സാക്ഷിക്കും കാര്യങ്ങള്‍ സങ്കീര്‍ണമാവുന്നു; ഇവര്‍ക്കെതിരായ റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പില്‍

വകമാറ്റിയ പണം എത്തിയത് ധോനിയുമായും ഭാര്യ സാക്ഷിയുമായും ബന്ധമുള്ള കമ്പനികളിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട അമ്രപാലി ഗ്രൂപ്പിനും, റിതി സ്‌പോര്‍ട്‌സിനും എതിരായ കണ്ടെത്തലുകള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയേയും ഭാര്യ സാക്ഷിയേയും പ്രതിരോധത്തിലാക്കുന്നു. പണം വകമാറ്റാനുള്ള തട്ടിപ്പ് കരാറുകളാണ് അമ്രപാലി ഗ്രൂപ്പും റിതി സ്‌പോര്‍ട്‌സും ചേര്‍ന്ന് ഉണ്ടാക്കിയത് എന്ന് സുപ്രീംകോടതി അംഗീകരിച്ച ഫോറന്‍സിക് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വകമാറ്റിയ പണം എത്തിയത് ധോനിയുമായും ഭാര്യ സാക്ഷിയുമായും ബന്ധമുള്ള കമ്പനികളിലേക്ക്. 

റിതി സ്‌പോര്‍ട്‌സിന്റെ ഡയറക്ടറാണ് ധോനിയുടെ ഭാര്യ. 2009-15 വരെയുള്ള കാലയളവില്‍ അമ്രപാലിയില്‍ നിന്ന് റിതി സ്‌പോര്‍ട്‌സ് 42.22 കോടി രൂപ സ്വീകരിച്ചു. ഇരു കമ്പനികളും തമ്മില്‍ ഈ കാലയളവില്‍ നിരവധി കരാറുകളിലും ഒപ്പുവെച്ചിരുന്നു. അതില്‍ പലതും തട്ടിപ്പ് കരാറുകളാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

ഉപഭോക്താക്കളുടെ പണം റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, അമ്രപാലി മഹി ഡവലപ്പേഴ്‌സ് എന്നീ കമ്പനികളിലേക്കാണ് അമ്രപാലി മാറ്റിയത്. ധോനി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് കളിക്കാരുടെ മാര്‍ക്കറ്റിങ് ചുമതലയാണ് റിതി സ്‌പോര്‍ട്‌സിനുള്ളത്. ഫഌറ്റ് തട്ടിപ്പ് കേസില്‍ അമ്രപാലി ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഈ നടപടിക്ക് പിന്നാലെയാണ് ധോനിക്കും ഭാര്യയ്ക്കും എതിരായ റിപ്പോര്‍ട്ട് വരുന്നത്. 

അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ധോനി. പണം വാങ്ങി ഫഌറ്റുകള്‍ നല്‍കാതെ വന്നതോടെ ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയതോടെ 2016ല്‍ ധോനി ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും മാറിയിരുന്നു. പിന്നാലെ സാക്ഷിയും രാജിവെച്ചു. അമ്രപാലി ഗ്രൂപ്പ് 150 കോടി രൂപ തനിക്ക് നല്‍കാനുണ്ടെന്ന് പരാതിപ്പെട്ട് ധോനി രംഗത്തെത്തുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT