India

അയയാതെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരന്നുതു സംബന്ധിച് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരന്നുതു സംബന്ധിച് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവിനെ ഇന്നത്തെ യോഗം തെരഞ്ഞെടുക്കാനിടയില്ല. 

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാ്ന്ധി ഉറച്ചുനില്‍ക്കുന്നതായാണ് വിവരം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ തന്നെ വന്നുകണ്ട നേതാക്കളോട് രാഹുല്‍ നിര്‍ദേശിച്ചതായി സൂചനകളുണ്ട്. അതിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുലിനു വേണ്ടി മുറവിളികള്‍ ഉയര്‍ന്നേക്കും. 

അതിനിടെ രാഹുല്‍ തുടരണമെന്ന ആവശ്യവുമായി സമ്മര്‍ദം ചെലുത്താന്‍ കേരള എംപിമാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.  കേരളത്തില്‍നിന്നുള്ള എംപിമാര്‍ സോണിയയെയും രാഹുലിനെയും പ്രത്യേകം കണ്ടേക്കും. 

ഇന്നത്തെ യോഗത്തില്‍ ലോക്‌സഭ കക്ഷി നേതൃസ്ഥാനം ചര്‍ച്ചയാവില്ല. പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16ന് മാത്രമാണ് ചേരുക. ഈ സാഹചര്യത്തിലാണ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്നത് നീട്ടിവെച്ചത്.

രാഹുല്‍ ഗാന്ധി തയാറായില്ലെങ്കില്‍ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ലോക്‌സഭാ കക്ഷി നേതാവായി പരിഗണിച്ചേക്കും. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഇതുമായി ബന്ധപ്പെട്ട് ിഉയരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT