India

അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടു, ഡല്‍ഹിയിലും യുപിയിലും സ്‌ഫോടന പരമ്പര ; ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍

ഐഎസ് ഭീകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ പ്രദേശത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പിടിയിലായ ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും തുടര്‍സ്‌ഫോടനങ്ങള്‍ നടത്താനാണ് സംഘടന പദ്ധതിയിട്ടതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. ഡല്‍ഹി ദൗലാഖാന്‍ ഏരിയയില്‍ നിന്നുമാണ് അബ്ദുള്‍ യൂസഫ് ഖാന്‍ എന്ന ഐഎസ് ഭീകരനെ പൊലീസ് പിടികൂടിയത്. 

രാമക്ഷേത്ര നിര്‍മ്മാണം ഏതുവിധേനയും തടയുകയാണ് ലക്ഷ്യമിട്ടത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദിസംഘടനാ കമാണ്ടര്‍മാരുമായി ബന്ധപ്പെട്ടിരുന്നതായും, നിര്‍ദേശം ലഭിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. ഇയാളുടെ പക്കല്‍ നിന്നും രണ്ട് പ്രഷര്‍കുക്കര്‍ ബോംബുകള്‍, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 15 കിലോ രാസപദാര്‍ത്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

ഡല്‍ഹി പൊലീസിന് പുറമെ, ദേശീയ സുരക്ഷാ ഗാര്‍ഡുകളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്. യുപി ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഐഎസ് ഭീകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്തി നിര്‍ദേശം നല്‍കി. 

രഹസ്യ വിവരത്തെത്തുടര്‍ന്നാണ് യുപി സ്വദേശിയായ അബ്ദുള്‍ യുസഫ് ഖാനെ ഡല്‍ഹിയില്‍ നിന്നും പൊലീസ് പിടികൂടുന്നത്. അപകടം മനസ്സിലാക്കിയ ഇദ്ദേഹം പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ത്തു. പൊലീസും തിരിച്ച് വെടിവെച്ചു. ഏറ്റുമുട്ടലിനൊടുവില്‍ ഇയാളെ ഡല്‍ഹി പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT