India

അലി​ഗഢിൽ വിസിയേയും രജിസ്ട്രാറെയും 'പുറത്താക്കി'; ജനുവരി അഞ്ചിന് മുൻപ് ഔദ്യോ​ഗിക വസതികൾ ഒഴിയണം!

ഇരുവരും ക്യാമ്പസ് വിടുന്നതുവരെ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളും ജോലികളും ബഹിഷ്കരിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അലി​ഗഢ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിനേയും രജിസ്ട്രാർ എസ് അബ്ദുൽ ഹമീദിനേയും സർവകലാശാല വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേർന്ന് പുറത്താക്കി. 

സർവകലാശാലയിലെ ഇന്റർനെറ്റ് വിലക്ക് ഞായറാഴ്ച പിൻവലിച്ചയുടനെയാണ് ഇരുവരേയും പുറത്താക്കുന്നതായി പ്രഖ്യാപിച്ച് വിദ്യാർത്ഥികളും അധ്യാപകരും പ്രസ്താവനയിറക്കിയത്. സർവകലാശാല തുറക്കുന്ന ജനുവരി അഞ്ചിന് മുൻപായി ഇരുവരും ഔദ്യോ​ഗിക വസതികൾ ഒഴിയണമെന്നാണ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. 

ഇരുവരും ക്യാമ്പസ് വിടുന്നതുവരെ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളും ജോലികളും ബഹിഷ്കരിക്കും. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ അലി​ഗഢ് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ യുപി പൊലീസ് അടിച്ചമർത്തിയതിൽ വിസിക്കും രജിസ്ട്രാറിനും പങ്കുണ്ടെന്നാരോപിച്ചായിരുന്നു പുറത്താക്കൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT