India

അലി​ഗഢിൽ വിസിയേയും രജിസ്ട്രാറെയും 'പുറത്താക്കി'; ജനുവരി അഞ്ചിന് മുൻപ് ഔദ്യോ​ഗിക വസതികൾ ഒഴിയണം!

ഇരുവരും ക്യാമ്പസ് വിടുന്നതുവരെ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളും ജോലികളും ബഹിഷ്കരിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അലി​ഗഢ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിനേയും രജിസ്ട്രാർ എസ് അബ്ദുൽ ഹമീദിനേയും സർവകലാശാല വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേർന്ന് പുറത്താക്കി. 

സർവകലാശാലയിലെ ഇന്റർനെറ്റ് വിലക്ക് ഞായറാഴ്ച പിൻവലിച്ചയുടനെയാണ് ഇരുവരേയും പുറത്താക്കുന്നതായി പ്രഖ്യാപിച്ച് വിദ്യാർത്ഥികളും അധ്യാപകരും പ്രസ്താവനയിറക്കിയത്. സർവകലാശാല തുറക്കുന്ന ജനുവരി അഞ്ചിന് മുൻപായി ഇരുവരും ഔദ്യോ​ഗിക വസതികൾ ഒഴിയണമെന്നാണ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. 

ഇരുവരും ക്യാമ്പസ് വിടുന്നതുവരെ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളും ജോലികളും ബഹിഷ്കരിക്കും. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ അലി​ഗഢ് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ യുപി പൊലീസ് അടിച്ചമർത്തിയതിൽ വിസിക്കും രജിസ്ട്രാറിനും പങ്കുണ്ടെന്നാരോപിച്ചായിരുന്നു പുറത്താക്കൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT