India

അലി​ഗഢിൽ വിസിയേയും രജിസ്ട്രാറെയും 'പുറത്താക്കി'; ജനുവരി അഞ്ചിന് മുൻപ് ഔദ്യോ​ഗിക വസതികൾ ഒഴിയണം!

ഇരുവരും ക്യാമ്പസ് വിടുന്നതുവരെ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളും ജോലികളും ബഹിഷ്കരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അലി​ഗഢ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിനേയും രജിസ്ട്രാർ എസ് അബ്ദുൽ ഹമീദിനേയും സർവകലാശാല വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേർന്ന് പുറത്താക്കി. 

സർവകലാശാലയിലെ ഇന്റർനെറ്റ് വിലക്ക് ഞായറാഴ്ച പിൻവലിച്ചയുടനെയാണ് ഇരുവരേയും പുറത്താക്കുന്നതായി പ്രഖ്യാപിച്ച് വിദ്യാർത്ഥികളും അധ്യാപകരും പ്രസ്താവനയിറക്കിയത്. സർവകലാശാല തുറക്കുന്ന ജനുവരി അഞ്ചിന് മുൻപായി ഇരുവരും ഔദ്യോ​ഗിക വസതികൾ ഒഴിയണമെന്നാണ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. 

ഇരുവരും ക്യാമ്പസ് വിടുന്നതുവരെ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളും ജോലികളും ബഹിഷ്കരിക്കും. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ അലി​ഗഢ് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ യുപി പൊലീസ് അടിച്ചമർത്തിയതിൽ വിസിക്കും രജിസ്ട്രാറിനും പങ്കുണ്ടെന്നാരോപിച്ചായിരുന്നു പുറത്താക്കൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം